Advertisment

റാവല്‍പിണ്ടി ടെസ്റ്റിൽ പാക്കിസ്ഥാന് ലീഡ്; ഇംഗ്ലണ്ട് പതറുന്നു

New Update
G

റാവല്‍പിണ്ടി: പാക്കിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് പതറുന്നു. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 267 റണ്‍സിന് മറുപടിയായി പാക്കിസ്ഥാന്‍ 344 റണ്‍സ് നേടി. 77 റണ്‍സിന്‍റെ കടവുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് തകർച്ച നേരിടുകയാണ്.

Advertisment

രണ്ടാം ദിനത്തിലെ കളി അവസാനിപ്പിക്കുന്പോൾ ഇംഗ്ലണ്ട് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 24 റൺസ് എന്ന നിലയിലാണ്. മൂന്ന് റണ്‍സോടെ ഹാരി ബ്രൂക്കും അഞ്ച് റണ്‍സോടെ ജോ റൂട്ടുമാണ് ക്രീസില്‍. സാക് ക്രോളി (രണ്ട്), ബെന്‍ ഡക്കറ്റ്(12), ഒല്ലി പോപ്പ്(ഒന്ന്) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്.

നോമാന്‍ അലി രണ്ടും സാജിദ് ഖാന്‍ ഒരു വിക്കറ്റുമെടുത്തു. ഒന്നാം ഇന്നിംഗ്സിൽ പാക്കിസ്ഥാനായി സൗദ് ഷക്കീൽ (134) സെഞ്ചുറി നേടി. 48 റൺസുമായി പുറത്താകാതെ നിന്ന സാജിദ് ഖാനും 45 റൺസ് നേടിയ നോമന്‍ അലിയും മികച്ച പ്രകടനം പുറത്തെടുത്തു.

ഇംഗ്ലണ്ടിനായി റെഹാന്‍ അഹമ്മദ് നാലും ഷൊയ്ബ് ബഷീര്‍ മൂന്നും ഗുസ് അറ്റ്കിന്‍സണ്‍ രണ്ടും വിക്കറ്റെടുത്തു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും ഓരോ കളി വിജയിച്ചു.

Advertisment