തിരുവനന്തപുരം: കരമന ബിഎംഎസ് ചുമട്ടുതൊഴിലാളി സംഘം ജില്ലാ സമ്മേളനത്തില്‍ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് സ്വീകരണം നല്‍കി. കഴിഞ്ഞ 15 വർഷമായി തിരുവനന്തപുരത്തെ സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് കഴിഞ്ഞിട്ടില്ലെന്നും ഇതിനൊരു മാറ്റം അനിവാര്യമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കഴിഞ്ഞ 26 ദിവസത്തെ മണ്ഡല പര്യടനത്തിൽ തിരുവനന്തപുരം വികസനത്തിൽ എത്ര പിന്നോട്ടാണെന്ന് വ്യക്തമായി. അതു കൊണ്ടു തന്നെ ഇത് തനിക്കൊരു മത്സരമല്ല മറിച്ച് ഒരു നിയോഗമാണെന്നും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി മുരളീധരനും സമ്മേളനത്തില്‍ പങ്കെടുത്തു.
ചടങ്ങില്‍ ചുമട്ടുതൊഴിലാളി യൂനിയന്‍ വെണ്‍പാലവട്ടം യൂണിറ്റിലെ തൊഴിലാളിയായി രാജേഷിന്റെ മകള്‍ ആദിത്യ എസ് രാജേഷിനെ എംബിബിഎസിന് പ്രവേശനം ലഭിച്ചതില്‍ രാജീവ് ചന്ദ്രശേഖര്‍ ആദരിച്ചു. കളഞ്ഞുകിട്ടിയ പണം ഉടമയെ കണ്ടെത്തി കൈമാറിയ ലുലു ഗ്രൂപ്പിലെ ചുമട്ടുതൊഴിലാളി സന്തോഷിനേയും ആദരിച്ചു. ചുമട്ടുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബിനീഷ് ബോയ്, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ജയകുമാർ, ഇ. വി. ആനന്ദ്, ടി രാഗേഷ് എന്നിവർ പങ്കെടുത്തു.