Advertisment

എഡിജിപി ആര്‍എസ്എസ് നേതാവിനെ എന്തിന് കണ്ടു എന്ന ചോദ്യത്തിന് 3 പേര്‍ക്കേ മറുപടി പറയാന്‍ കഴിയൂ: മുഖ്യമന്ത്രി, എഡിജിപി, ആര്‍എസ്എസ് നേതാവ് എന്നിവരാണവര്‍; ഗുരുജി ഗോള്‍വര്‍ക്കറുടെ ചിത്രത്തിന് മുമ്പില്‍ വിളക്ക് തെളിയിച്ച ആളാണ് വി.ഡി. സതീശന്‍; ഈ സതീശന്‍ ആണ് ആര്‍എസ്എസിനെയും ബിജെപിയെയും ഹിന്ദു സ്‌നേഹം പഠിപ്പിക്കുന്നതെന്ന്‌ വി മുരളീധരന്‍

2013 ഭാരതീയ വിചാര കേന്ദ്രത്തിന്റെ  തൃശൂരിലെ പരിപാടിയിലും വി.ഡി. സതീശന്‍ പങ്കെടുത്തിരുന്നു

New Update
v muralidharan real.jpg

തൃശ്ശൂര്‍: പ്രതിപക്ഷ നേതാവിന് ആര്‍ എസ് എസിനെ എന്നു മുതലാണ് അയിത്തമായി തുടങ്ങിയതെന്ന് ബിജെപി നേതാവ് വി മുരളീധരന്‍.

Advertisment

ഗുരുജി ഗോള്‍വര്‍ക്കറുടെ ചിത്രത്തിന് മുമ്പില്‍ വിളക്ക് തെളിയിച്ച ആളാണ് വിഡി സതീശനെന്ന് അദ്ദേഹം പറഞ്ഞു. 2013 ഭാരതീയ വിചാര കേന്ദ്രത്തിന്റെ  തൃശൂരിലെ പരിപാടിയിലും വി.ഡി. സതീശന്‍ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അയോദ്ധ്യയില്‍ പ്രാണ പ്രതിഷ്ഠയ്ക്ക് പങ്കെടുക്കാതെ കേരളത്തിലെ കോണ്‍ഗ്രസ് ആണ് ആദ്യം മാറിനിന്നത്. ഈ സതീശന്‍ ആണ് ആര്‍എസ്എസിനെയും  ബിജെപിയെയും ഹിന്ദു സ്‌നേഹം പഠിപ്പിക്കുന്നത്. 

പൂരം കലക്കിയതിനെക്കുറിച്ച് സര്‍ക്കാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടട്ടെ. ബിജപിയെയും സുരേഷ് ഗോപിയെയും പഴി പറഞ്ഞിട്ട് കാര്യമില്ല. തൃശ്ശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയത്തിന് പിന്നിലുള്ള ഗൂഡാലോചനയ്ക്ക് പിന്നിലാരെന്ന് ജനങ്ങള്‍ക്കറിയാമെനന്നും വി മുരളീധരന്‍ പറഞ്ഞു

എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത് എന്തിനെന്ന ചോദ്യത്തിന് മൂന്ന് പേര്‍ക്കേ മറുപടി പറയാന്‍ കഴിയു. അതില്‍ ഒരാള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. ദൂതനായി എഡിജിപിയെ അയച്ചുവെങ്കില്‍  എന്തിനെന്ന് മുഖ്യമന്ത്രി പറയണം.

രണ്ടാമത്തെയാള്‍ എഡിജിപിയാണ്. എന്തിന് ആര്‍എസ്എസ് നേതാവിനെ കണ്ടുവെന്ന് അദ്ദേഹം വ്യക്തമാക്കണം. അല്ലെങ്കില്‍ എഡിജിപി എന്തിനാണ് തന്നെ കണ്ടതെന്ന് ആര്‍എസ്എസ് നേതാവ് വ്യക്തമാക്കണം. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Advertisment