Advertisment

നിര്‍മ്മാണ ഘട്ടത്തില്‍ മുപ്പതിനായിരത്തോളവും പ്രവര്‍ത്തനഘട്ടത്തില്‍ ഏഴായിരത്തോളവും തൊഴില്‍ അവസരങ്ങള്‍'; കേരളത്തിന് ഹരിത ഹൈഡ്രജൻ പദ്ധതി

തുറമുഖങ്ങളോടു ചേർന്നാണ് പല കമ്പനികളും പ്ലാന്റ് സ്ഥാപിക്കാൻ 30 ഏക്കർ മുതൽ 300 ഏക്കർ വരെ ആവശ്യപ്പെട്ടിരിക്കുന്നത്.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
green hyderogen

കൊച്ചി: വിഴിഞ്ഞം- കൊച്ചി തുറമുഖങ്ങൾ കേന്ദ്രീകരിച്ച് ഹരിത ഹൈഡ്രജനും ഹരിത അമോണിയയും ഉൽപാദിപ്പിക്കാൻ താല്പര്യം പ്രകടിപ്പിച്ച് ഈ മേഖലയിലെ പ്രമുഖ കമ്പനികൾ സംസ്ഥാന സർക്കാരിനെ സമീപിച്ചു. 72000 കോടി നിക്ഷേപം വരുന്ന നാല് പദ്ധതികളാണ് പരിഗണനയിലുള്ളത്. 25% വരെ മൂലധന വാഗ്ദാനം ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റെ കരടു ഹരിത ഹൈഡ്രജൻ നയത്തിൽ ആകൃഷ്ടരായാണ് കമ്പനികൾ എത്തുന്നത്. നയത്തിന് അംഗീകാരം ലഭിച്ചാലേ അപേക്ഷകളിൽ തീരുമാനമാകൂ.

Advertisment

നിർമ്മാണ ഘട്ടത്തിൽ മുപ്പതിനായിരത്തോളവും പ്രവർത്തനഘട്ടത്തിൽ ഏഴായിരത്തോളവും തൊഴിൽ അവസരങ്ങളാണ് വാഗ്ദാനം. തുറമുഖങ്ങളോടു ചേർന്നാണ് പല കമ്പനികളും പ്ലാന്റ് സ്ഥാപിക്കാൻ 30 ഏക്കർ മുതൽ 300 ഏക്കർ വരെ ആവശ്യപ്പെട്ടിരിക്കുന്നത്. കിഴക്കൻ മേഖലകളിൽ നഷ്ടത്തിൽ ആയ പ്ലാന്റേഷൻ ഭൂമി ഇതിനായി പരിഗണിക്കാനാകുമോ എന്നും സർക്കാർ നോക്കുന്നുണ്ട്

ഹരിത ഹൈഡ്രജൻ

കൽക്കരി പ്രകൃതി വാതകം തുടങ്ങിയ ഫോസിൽ ഇന്ധനത്തെ ആശ്രയിക്കാതെ പൂർണമായും പുനരുപയോഗ ഊർജ്ജത്തെ അധിഷ്ഠിതമാക്കി ഉത്പാദിപ്പിക്കുന്ന ഹൈഡ്രജനാണ് ഹരിത ഹൈഡ്രജനായി വിശേഷിപ്പിക്കുന്നത്. ജലകണികകളെ ഇലക്ട്രോളിസിസിലൂടെ വിഘടിപ്പിച്ച് ഹൈഡ്രജൻ ഉത്പാദിപ്പിക്കും. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനായി ഹരിത ഹൈഡ്രജന് വലിയ ആവശ്യമാണ് ഭാവിയിൽ ഉണ്ടാവുക.

ERNAKULAM
Advertisment