കോഴിക്കോട്: 3 വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് ജില്ലയിൽ പ്രവർത്തനമാരംഭിച്ച "ക്ലാപ്സ് ലേൺ " ഇന്ന് ലോകത്തിലെ മൂല്യമേറിയ കമ്പനികളിലൊന്നായ 'എൻവിഡിയ' യുടെ സ്റ്റാർട്ടപ്പ് ഇൻസെപ്ഷൻ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് വ്യക്തിഗത അഭിരുചിക്കനുസരിച്ച് ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന രീതിയിൽ ഡിജിറ്റൽ ടൂൾസ് ഉപയോഗിച്ച് കൊണ്ട് പഠിപ്പിക്കുകയാണ് ഈ എഡ്യൂക്കേഷണൽ സ്ഥാപനം.
"ക്ലാപ്സ് ലേൺ " അവതരിപ്പിക്കാനൊരുങ്ങുന്ന നൂതനമായ വിദ്യാഭ്യാസ ആശയങ്ങൾക്ക് കരുത്തേകുന്നതായിരിക്കും 'എൻവിഡിയ' യുടെ ഈ അംഗീകാരം. മികച്ച സ്റ്റാർട്ടപ്പുകൾക്കു മാത്രം ലഭിക്കുന്ന ഈ അംഗത്വത്തിലൂടെ നിർമിത ബുദ്ധിയുടെ സഹായവും, പുതിയ പ്രൊജെക്ടുകൾ വികസിപ്പിക്കാനുള്ള സോഫ്റ്റ്‌വെയർ സംവിധാനങ്ങളുമെല്ലാം ക്ലാപ്സ് ലേണിന് ലഭിക്കും.
ഇന്ത്യക്കു പുറമെ യു.എ.ഇ, ഒമാൻ , ഖത്തർ, ന്യൂസിലാൻഡ്, കാനഡ തുടങ്ങി പന്ത്രണ്ടോളം രാജ്യങ്ങളിലെ കുട്ടികളും രക്ഷിതാക്കളും ക്ലാപ്സ് ലേണിന്റെ സേവനം ഉപയോഗപ്പെടുത്തുന്നു. എം.എസ്.സി , ബി.എഡ് പഠനം പൂർത്തിയാക്കിയ ശേഷം ആണ് റിഷാദ് , ഫാസിൽ ,മുഫ്സിർ, അംനാസ് എന്നീ ചെറുപ്പക്കാർ 2020 ഇൽ ക്ലാപ്സ് എന്ന എഡ്ടെക് സ്ഥാപനത്തിന് തുടക്കമിട്ടത്. കേരളത്തിലെ 1500 ലതികം അദ്ധ്യാപകർക്ക് ഈ എഡ്ടെക് സ്ഥാപനം തൊഴിൽ നൽകുന്നു എന്നതും ശ്രദ്ധേയമാണ്.