Advertisment

കേരളക്കര മുഴുവൻ കോമ്പ്രമൈസ് ബ്രോക്കർമാരെ കൊണ്ട് പൊറുതി മുട്ടി. എനിക്കും ചിലത് പറയാനുണ്ടെന്ന് പറഞ്ഞാലുടല്‍ കോടികള്‍ അവിടെത്തും. ഈ ഓണക്കാലത്ത് എംസിആർ മുണ്ടുടുത്തും ഷർട്ടുകൾ ഇട്ടും സാരികൾ ഉടുത്തും വരേണ്ടിയിരുന്ന കുറെ സിനിമാക്കാരെ ടെലിവിഷൻ ചാനലുകളുടെ പരിസരത്തൊന്നും കാണുന്നതേയില്ല. ആഘോഷിക്കാതെ ഒരു ജന്മദിനവും കടന്നുപോയി.  എന്ത് ഗതിയിത് ? എന്ത് വിധിയിത് ?

മാളികപ്പുറത്തേറുന്ന മന്നന്റെ തോളിൽ മാറാപ്പു കയറ്റിയ ദൈവം ഇനി എന്തൊക്കെയോ മാറാപ്പുകൾ കയറ്റുവാൻ തയാറെടുക്കുന്നു. കേരളക്കര മുഴുവൻ കോമ്പ്രമൈസ് ബ്രോക്കർമാരെ കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന ഒരു ഗതികെട്ട കാലത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

author-image
ദാസനും വിജയനും
Updated On
New Update
movie stars malayalam

കേരളത്തിന്റെ ചരിത്രത്തിൽ ഒരു മഹാനടൻ ജനങ്ങളോട് ചോദിച്ചു, 'ഇത്ര പെട്ടെന്ന് നിങ്ങൾക്കെന്നെ വേണ്ടാതായോ ? എന്നെ വെറുത്തോ ? ' മലയാളസിനിമയിലെ ഏറ്റവും അധികം ആഘോഷിക്കപ്പെടുന്ന ഒരു ജന്മദിനം സെപ്തംബർ ഏഴിന് ആരുമറിയാതെ ആരും ആഘോഷിക്കാതെ കടന്നുപോയി. 

Advertisment

മാളികപ്പുറത്തേറുന്ന മന്നന്റെ തോളിൽ മാറാപ്പു കയറ്റിയ ദൈവം ഇനി എന്തൊക്കെയോ മാറാപ്പുകൾ കയറ്റുവാൻ തയാറെടുക്കുന്നു. കേരളക്കര മുഴുവൻ കോമ്പ്രമൈസ് ബ്രോക്കർമാരെ കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന ഒരു ഗതികെട്ട കാലത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്.


മലയാളത്തില്‍ ജനപ്രിയമായ ദൃശ്യഭംഗിയുണ്ടാക്കിയ സിനിമയിലെ പെൺകുട്ടിക്ക് അന്ന് പ്രായം പതിനാറ്. ആ പെൺകുട്ടി പറഞ്ഞു ' എനിക്കും ചിലത് പറയുവാനുണ്ട് '. സംഭവം സംശയമില്ല പോക്സോ തന്നെ. കേരളത്തിലെ ഒരു കോടീശ്വര മുതലാളിപിള്ളയും അവരുടെയൊക്കെ കണക്കപിള്ളയും നിർമ്മാതാവ് ഡ്രൈവർ പിള്ളയും ഹെലികോപ്ടറിലാണ് പണവുമായി പാഞ്ഞത്.


പോക്സോ കുട്ടി പത്തുകോടി ചോദിച്ചപ്പോൾ ഡ്രൈവർ പിള്ള അമ്പതുലക്ഷം പറഞ്ഞു. ഒടുവിൽ ഒത്തുതീർപ്പിൽ അഞ്ചുകോടിക്ക് കച്ചവടം ഉറപ്പിച്ചു. അങ്ങനെ ഉറപ്പിച്ചില്ലായിരുന്നു എങ്കിൽ സമ്പൂര്‍ണ്ണ താരത്തിന്‍റെ സിവിലിയന്‍ പദവിയും അല്ലാത്ത പട്ടവും എല്ലാം ഊരിവെക്കേണ്ടി വന്നേനെ !!

വൈശാലിയിലെ ഋഷ്യ ശൃംഗന്റെ തപസ്സിളക്കുവാൻ ഭരതമുനി കണ്ടെത്തിയ അന്നത്തെ ആ സുന്ദരി ഇന്നിപ്പോൾ ഡൽഹിയിലിരുന്നു വെടി പൊട്ടിച്ചു. ഹെലികോപ്റ്റർ പണവുമായി ഡൽഹിയിലെത്തി തൽകാലം വെടി നിർത്തൽ പ്രഖ്യാപിപ്പിച്ചു. 


കൂടാതെ മൂന്നാറിലെ റിസോർട്ടിൽ വെച്ചുണ്ടായ ഒരു വെടിക്കെട്ട് ആരോപണം തീർക്കുവാൻ ഡ്രൈവർ അങ്ങോട്ടും പണവുമായി പാഞ്ഞെത്തിയിരിക്കുന്നു. എപ്പോഴാണ്, ആരാണ്, എവിടെവെച്ചാണ് പത്രസമ്മേളനം വിളിക്കുന്നത് എന്നതറിയാതെ ഓരോരുത്തരും നെട്ടോട്ടം ഓടുമ്പോൾ ചെക്കന്മാരെ വരെ പേടിക്കേണ്ട അവസ്ഥയിലാണ് മലയാളത്തിന്റെ ബഹുമഹാതാരവും സഹോദരങ്ങളും.


ബഹുമഹാ താരത്തിന്റെ കൂടെ നിഴലുപോലെ നടന്നിരുന്ന ആളുകൾ എല്ലാം താരത്തിന്റെ മറവിൽ ഉണ്ടാക്കി വെച്ച പുകിലുകൾ ചെറുതൊന്നുമല്ല. താരങ്ങളിൽ ആകൃഷ്ടമായി വരുന്ന പോക്സോകളും അവരുടെ അമ്മമാരും ഒക്കെ മഹാതാരത്തെ കിട്ടാതാവുമ്പോൾ അവരുടെ വാലുകളുമായി ചങ്ങാത്തത്തിൽ ആകുന്നു.

അവർക്കുള്ള മോഹന വാഗ്ദാനങ്ങൾ നൽകുന്നതിൽ വാലുകൾ മോശക്കാരുമല്ല. മഹാതാരത്തിന്റെ കൂടെ നടന്നിരുന്ന ഒരു പ്രൊഡക്ഷൻ കൺട്രോളറെ ആലുവയിൽ പെണ്ണിന്റെ ബന്ധുക്കൾ കെട്ടിയിടുകയും മൊബൈലിൽ രംഗങ്ങൾ പകർത്തുകയും അവസാനം മൂന്നു കോടിയോളം എണ്ണിക്കൊടുത്താണ് സംഭവം ഒതുക്കി തീർത്തത്. മെഗാ താരങ്ങൾ ഗൾഫിലെത്തുമ്പോൾ കൂടെ നടക്കുന്ന പിണയാളുകളും ഇപ്പോൾ ആകെമൊത്തം പേടിച്ചിരിക്കുകയാണ്.


സമ്പൂര്‍ണ താരം വലിയ വീരവാദമായി മൂവായിരത്തി എണ്ണൂറ് തികച്ച കഥ പച്ചക്ക് ചാനലിൽ പറഞ്ഞപ്പോഴും അത് മലയാളി സമൂഹം ഏറ്റെടുത്തുകൊണ്ട് ആഘോഷിച്ചപ്പോഴും അതിന്റെ ഒക്കെ വരാനിരിക്കുന്ന ആഘാതം ഇത്ര വലുതായിരിക്കുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചു കാണില്ല.


അതൊക്കെ വലിയ മഹത്വമായി കണ്ട് അതാഘോഷിച്ചവരെ നമിക്കണം. ആ മൂവായിരത്തില്‍ എത്രപേര്‍ ജസ്റ്റീസ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയെന്ന് അറിഞ്ഞാല്‍ ബാക്കിയൊക്കെ ഭേഷാകും.. 

മഹാതാരം നൂറിന് മുകളിൽ പെൺകുട്ടികളുമായി ഓൺലൈനിൽ വീഡിയോകളും ചാറ്റുകളും പങ്കുവെച്ചപ്പോഴും അതിൽ പലരും പലതും റെക്കോർഡ് ചെയ്തുവെച്ചിരിക്കുമെന്ന് കരുതിക്കാണില്ല. 


അദ്ദേഹത്തിന്റെ ഫാൻസുകാർ അദ്ദേഹത്തെ ഗാന്ധിജിയാക്കിയും പുണ്യാളൻ ആക്കിയും ഒക്കെ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും മഹാതാരത്തിന്റെ മനസ്സിൽ ഇപ്പോഴും പൈലോ പൈലോ തന്നെ. അദ്ദേഹവും ഒരു ഗൾഫ് കോടീശ്വരന്റെ കോമ്പ്രമൈസ് വഴികൾ ഉപയോഗപ്പെടുത്തുന്നുണ്ട്.


നൂറ്റിയമ്പത് കോടി രൂപ ചിലവിൽ കേരളത്തിലെ ഏറ്റവും വലിയ നിർമ്മാതാവായ പഴശ്ശിരാജ ഗോകുലം ചേട്ടൻ നിർമ്മിക്കുന്ന കത്തനാർ ഇപ്പോൾ ത്രിശങ്കു സ്വർഗത്തിലാണ്. നായകനായി പറഞ്ഞിരിക്കുന്ന നടൻ അമേരിക്കയിൽ പോയിട്ട് ദുബായ് കടപ്പുറത്തു പെട്ടിരിക്കുകയാണ്. 

ആ സൂര്യ തേജസ്സുള്ള നടന്റെ ഭാര്യ കൊച്ചിയിലെ ചുരിദാർ ഷോപ്പ് അടച്ചുപൂട്ടിയെന്ന് ശത്രുക്കൾ പറഞ്ഞു പരത്തുന്നുണ്ടെങ്കിലും പെട്ടിരിക്കുന്നത് ഗോകുലം തന്നെ. ഏകദേശം അമ്പത് കോടി ചിലവാക്കി കഴിഞ്ഞിരിക്കുന്നുവത്രെ. കത്തനാരച്ചനായി അഭിനയിക്കുവാൻ പോകുന്ന നടന്റെ അവസ്ഥകൾ ഓർക്കുമ്പോൾ ചണ്ഡീഗഡ് ബിഷപ്പിന്റെ മുഖം മനസ്സിൽ ഓർമ്മവരുന്നു.


മറ്റൊരു സിനിമാക്കാരൻ ലങ്കയിലുണ്ടാക്കിയ പുകിലുകൾ വെളിയിൽ പറയണമെന്ന് കുട്ടിയുടെ 'അച്ഛൻ  വാശി പിടിച്ചെങ്കിലും അമ്മയും മകളും ആ കേസ് വെറുതെ വിടുകയായിരുന്നു. മറ്റൊരു രാഷ്ട്രീയക്കാരൻ അദ്ദേഹത്തിന്റെ മന്ത്രി സ്ഥാനം പരമാവധി പ്രയോജനപ്പെടുത്തികൊണ്ട് തലങ്ങും വിലങ്ങും കോംപ്രമൈസുകൾ നടത്തിക്കൊണ്ടിരിക്കുന്നു.


എംഎൽഎയായ സിനിമാക്കാരൻ ശരിക്കും പെട്ടുപോയ അവസ്ഥയിലാണ്. ഏത് സമയത്തും ഒന്നുരണ്ടു കേസുകൾ കൂടി വെളിയിൽ വരുമെന്ന ഭീതിയിൽ ജീവിച്ചു പോകുകയാണ്. ശരിക്കും കർമ്മഫലം എന്നത് മലയാള സിനിമാ നടന്മാരിലൂടെ വീണ്ടും വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു .

ഈ ഓണക്കാലത്ത് എംസിആർ മുണ്ടുടുത്തും ഷർട്ടുകൾ ഇട്ടും സാരികൾ ഉടുത്തും വരേണ്ടിയിരുന്ന കുറെ സിനിമാക്കാരെ ടെലിവിഷൻ ചാനലുകളുടെ പരിസരത്തൊന്നും കാണുന്നതേയില്ല . എന്ത് ഗതിയിത് ... ? എന്ത് വിധിയിത്  ... ?

ഈ പത്മശ്രീയും പത്മവിഭൂഷണും ഒക്കെ തെറിക്കുന്നത് കാണേണ്ടി വരുമല്ലോ എന്ന വിഷമത്തിൽ മെഗാസ്റ്റാർ ദാസനും

എല്ലാ സുഖങ്ങൾക്കും ഒരു പര്യവസാനം ഉണ്ടെന്നു ഓർമ്മിപ്പിച്ചുകൊണ്ട് കത്തനാർ വിജയനും

dasanum vijayanum malayala cinema
Advertisment