Advertisment

കേരളത്തില്‍ അടുത്തിടെ പീഡന കെണിയില്‍ പെടുകയും ഒരു വിധം തടി ഊരുകയും ചെയ്ത രണ്ടു ചലചിത്ര 'പ്രതിഭ'കളാണ് സംവിധായകന്‍ ഒമര്‍ ലുലുവും നടന്‍ വിജയ് ബാബുവും. രണ്ടും വിരുതന്മാര്‍ ? കാര്യസാധ്യത്തിനായി ആണുങ്ങളുടെ പിന്നാലെ കൂടുകയും ലക്ഷ്യം നിറവേറാതെ വരുമ്പോള്‍ രാജ്യത്തെ നിയമവാഴ്ചയെ ഈ വ്യഭിചാരത്തിന് വില പറയാന്‍ ഉപയോഗിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ക്കുള്ള ഇരുട്ടടിയാണ് ഒമര്‍ ലുലു കേസിലെ കോടതി ഉത്തരവ്. ഇനി ആ പരിപ്പ് കോടതിയില്‍ ചിലവാകില്ല -  ദാസനും വിജയനും

New Update
omer lulu vijay babu

 

Advertisment

കേരളത്തിൽ കുറച്ചു നാളുകളായി അരങ്ങേറുന്ന ഒരു പ്രത്യേക കലാപരിപാടിയാണ് പീഡന വ്യവഹാരം. എന്ന് വെച്ചാൽ മോശമല്ലാത്ത ഒരു പെണ്ണ് തന്റെ കാര്യസാധ്യത്തിനായി ഒരാണിനെ കണ്ടെത്തുകയും അവരെ സമീപിക്കുകയും തന്റെ മനസിലുള്ള സിനിമ - സീരിയൽ - മോഡലിംഗ് - ആങ്കറിങ് പോലുള്ള കലാപരിപാടികൾക്കായി ആണുമായി സഹവർത്തിത്വത്തിൽ ഏർപ്പെടുകയും ചെയുന്നു.

പിന്നീടങ്ങോട്ട് കൊച്ചിയിലും ബംഗളൂരുവിലും ദുബായിലും തായ്‌ലണ്ടിലും ഒക്കെ ലിവിങ് ടുഗെദർ എന്ന പേരിൽ സുഖം കണ്ടെത്തുകയും ചെയുന്നു. ഏറെ കഴിയുമ്പോൾ സ്വയമേ തോന്നിത്തുടങ്ങുന്ന വിരക്തിയിൽ ഇരുകൂട്ടരും പിരിയുകയും വേറെവേറെ കൂട്ടാളികളെ കണ്ടെത്തുകയും ചെയ്യുന്നു.

അതിന്നിടയിൽ പ്രളയവും കോവിഡും നിപ്പയും എല്ലാം കടന്നുപോയിട്ടുണ്ടാകും. ആൺ സുഹൃത്ത് പതിവുപോലെ വേറെ ഒരു സുന്ദരികുട്ടിയുമായി തന്റെ കലാപരിപാടികൾ ആരംഭിച്ചു കഴിഞ്ഞിരിക്കും. പെണ്ണ് കൊച്ചിയിൽ വലവിരിച്ചിരിക്കുന്ന കുറെയധികം മയക്കുമരുന്ന് - കൂട്ടിക്കൊടുപ്പ് - ക്വട്ടേഷൻ - ഹണി ട്രാപ്പ് ടീമുകളുടെ കൈകളിൽ എത്തിപ്പെടുന്നു. 

പിന്നീട് അവളുടെ കദനകഥ തേപ്പിന്റെ രൂപത്തിൽ പുതിയ കൂട്ടുകെട്ടുമായി പങ്കു വെക്കുന്നു. അവർ അപ്പോൾ തന്നെ തങ്ങളുടെ ബുദ്ധിയെ ഉപയോഗിക്കുന്നു. ഈ പെണ്ണിനെക്കൊണ്ട് ഒരു പീഡന കേസ് ഫയൽ ചെയ്യിക്കുകയും നാറ്റിക്കും എന്ന ഭീഷണി മുഴക്കിക്കൊണ്ട് ഒരു നല്ലസംഖ്യ ആവശ്യപ്പെടുകയും ചെയ്യുന്നു. ഈയടുത്തായി സംഭവിച്ച രണ്ടുകേസുകളിൽ ഈ സത്യം മനസിലാക്കിയ കോടതി അവർക്ക് നിരുപാധികം ജാമ്യം അനുവദിക്കുകയായിരുന്നു.


അതിലൊന്ന് നിർമ്മാതാവും അഭിനേതാവുമെന്നു പറഞ്ഞുനടക്കുന്ന വിജയ് ബാബുവും രണ്ടാമത്തേത് സംവിധായകൻ എന്ന് സ്വയം വിശേഷിപ്പിച്ചു നടക്കുന്ന ഒമർ ലുലുവെന്ന മറ്റൊരാളുമാണ്. ഈ പറഞ്ഞ രണ്ടാളുകളെയും കുറിച്ച് സിനിമാ മേഖലയില്‍ ഉള്ളവര്‍ക്ക് നന്നായി അറിയാം. കുറെ പ്രേക്ഷകര്‍ക്കും കാര്യങ്ങള്‍ അറിയാം.


അവർക്കുള്ള പണികൾ വരുന്നുണ്ട് എന്നത് എല്ലാവരും പ്രതീക്ഷിച്ചതുമാണ്. വിജയ്ബാബു നാട് വിട്ട് ലേശം കാശൊക്കെ പൊടിച്ചതിന് ശേഷമാണ് നാട്ടിലേക്ക് തിരിച്ചുവന്ന് ജാമ്യം എടുത്തത്. ഒമർ ലുലുവാകട്ടെ പെണ്ണ് കേസ് കൊടുത്തപ്പോൾ തന്നെ പറഞ്ഞു, ' അവൾ പറയുന്നത് ശരിയാണ്. അവളുടെ സമ്മതത്തോടുകൂടി അന്തർധാര ഉണ്ടായിട്ടുണ്ട് ' എന്ന്. കൊച്ചിയിലെ ബാബുവക്കീൽ വളരെ ഭംഗിയായി ഒമാർലുലുവിനു ജാമ്യം തരപ്പെടുത്തുകയും ചെയ്തു.

ഇപ്പോൾ നടക്കുന്ന മറ്റൊരു ചതിക്കളി ഹണിട്രാപ്പിന്റെ പേരിൽ മുതലാളിമാരിൽ നിന്നും പണം വാങ്ങിയെടുക്കുന്നൊരു 'കലാരൂപമാണ്'. ഒരു കൊടുങ്ങല്ലൂർ ലോബിയാണ് കുറെ നാളുകളായി ഈ കളികൾ കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. പലനാൾ കള്ളന്മാർ ഒരുനാളിൽ കുടുങ്ങും എന്നത് ഇപ്പോൾ അവർക്കും മനസിലായി. 

കാരണം അവരിൽ രണ്ടാളുകളെ ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. പക്ഷെ ഗൂഢാലോചനക്കാർ ഇപ്പോഴും കേരളത്തിൽ വിലസി നടക്കുകയാണ്. ഖത്തറിൽ കച്ചവടം ചെയ്യുന്ന ഒരു മുതലാളി കൊടുങ്ങല്ലൂർ നാഷണൽ ഹൈവേയിൽ 300 കോടി ചിലവഴിച്ചുണ്ടാക്കിയ സ്ഥാപനത്തിന്റെ ഉത്‌ഘാടനത്തിന് ശേഷമാണ് ഗൂഢാലോചനക്കാർ പണികൾ തുടങ്ങിയത്.

സർക്കാർ കോൺട്രാക്ട് ജോലികൾ ചെയ്തിരുന്ന ഒരു കൊടുങ്ങല്ലൂർക്കാരനെ ഇടതുസർക്കാരിലെ പൊതുമരാമത്തു മന്ത്രി ജി സുധാകരൻ കരിമ്പട്ടികയിൽ പെടുത്തുകയും പിന്നീട് കരാർ ജോലികൾ എടുക്കാനാകാതെ സാമ്പത്തികമായി കഷ്ടത്തിലാവുകയും ചെയ്തു. കൂടെ കൂട്ടിനായി കാമുകിയാൽ പണവും വീടും ഭാര്യയും  നഷ്ടപ്പെട്ട ഒരു രാഷ്ട്രീയനേതാവും ചേർന്നു. 

ഇവർ രണ്ടാളും ചേർന്നുകൊണ്ട് ഓൺലൈൻ ചാനലുകാരെ കണ്ടെത്തുകയും പറവൂർ പീഡനത്തിലെ പെൺകുട്ടിയെ സമീപിക്കുകയും ചെയ്തു. യു ടൂബ് ചാനലിലൂടെ ഖത്തർ മുതലാളിയുടെ പേര് പറയുവാൻ ഗൂഢാലോചനക്കാർ പെൺകുട്ടിക്ക് നിർദ്ദേശം നൽകി. ആദ്യം 20 കോടിയും പിന്നീട് 12 കോടിയും അവസാനം വിലപേശലുകൾ നടത്തി നടത്തി രണ്ടര കോടിക്ക് ഉറപ്പിക്കുകയും ചെയ്തുവത്രെ.

ബ്ലാക്ക് മെയിൽ പണികൾ തുടങ്ങിയപ്പോൾ തന്നെ ഖത്തർമുതലാളി പോലീസിനെയും ബന്ധപ്പെട്ടവരെയും അറിയിക്കുകയും അവരുടെ നിർദ്ദേശപ്രകാരം അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നത് ഗൂഢാലോചനക്കാർ അറിഞ്ഞിരുന്നില്ല. 

പലതരം ഭീഷണികളാണ് ഇവർ മുതലാളിയെയും പാർട്ണർമാരെയും ഭാര്യയെയും സഹോദരന്മാരെയും മകനെയും ഒക്കെ ഫോണിൽ വിളിച്ചുകൊണ്ട് പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ വീടിന്റെ ചുറ്റും വന്ന് വിഡിയോകൾ പകർത്തി അവർക്ക് തന്നെ അയച്ചുകൊടുക്കുകയും സംഭവം കൊഴുപ്പിക്കുകയും ചെയ്യാനും ചിലര്‍ മറന്നില്ല.


മുതലാളി വിവരങ്ങൾ ഒന്നടങ്കം ബന്ധപ്പെട്ടവരെ അറിയിക്കുകയും ഏതു വിലകൊടുത്തും ഈ വക തട്ടിപ്പുകാർക്ക് ശിക്ഷ വാങ്ങി കൊടുക്കുകയും ചെയ്യണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തിൽ ആദ്യം ഓൺലൈൻ വ്ലോഗ്ഗറെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയും ചെയ്തു. കക്ഷിയ്ക്ക് 50 ലക്ഷമായിരുന്നത്രെ ഓഫര്‍.


അയാളുടെ മൊഴിപ്രകാരവും പോലീസിന്റെ തെളിവുകളുടെ അടിസ്ഥാനത്തിലും കൂട്ടാളിയായ വർക്കലക്കാരനെ വീട്ടിൽ നിന്നും അറസ്റ്റ് ചെയുകയും ചെയ്തു. അവരുടെ തെളിവെടുപ്പുകൾ നടക്കുകയും ചെയ്തു. ഇനി കിട്ടാനുള്ളവർ ഈ കേസിൽ മാത്രമല്ല കേരളത്തിലെ ഒട്ടുമിക്ക ഹണി ട്രാപ്പുകളുടെയും ഭീഷണികളുടെയും ബ്ലാക്ക്‌മെയിലിങ് കളികളുടെയും ഗൂഢാലോചനക്കാരാണ്. സമൂഹത്തിൽ മാന്യത ചമഞ്ഞുകൊണ്ട് ഉന്നതബന്ധങ്ങൾ കാണിച്ചുകൊണ്ടാണ് ഇവർ ബ്ലാക്ക് മെയിലിങ്ങുകൾ നടത്തിപോന്നിരുന്നത്.

കേരളത്തിലെ പൊലീസിലെ ഒരു വിഭാഗം അവരുടെ റിട്ടയർമെന്റുകൾക്ക് മുന്നോടിയായി ഈ വക പീഡന - പെൺ കേസുകൾ കുത്തിപ്പൊക്കി അതിന്റെ അന്വേഷണവിഭാഗം തലവന്മാർ ആകുകകയും അതിന്റെ പേരിൽ കോടികൾ ഇരുകൂട്ടരുടെ കൈകളിൽ നിന്നും കരസ്ഥമാക്കുകയും ചെയ്തുപോരുന്നു. 

അവർ കൂട്ടുപിടിക്കുന്നത് ഈ വക ഗൂഢാലോചനക്കാരെയാണ്. ഒരു പീഡനക്കേസ് കുത്തിപൊക്കുമ്പോൾ പത്തു മുതൽ ഇരുപത് കോടി വരെ സമ്പാദിക്കുവാൻ ആകുമെന്നാണ് ഇവരുടെ കണക്കുകൂട്ടലുകൾ. എന്തായാലും കോടതികളൂം കോടതിവിധികളും ഇപ്പോൾ പഴയതുപോലെയല്ല എന്നതാണ് എല്ലാവര്‍ക്കും ആശ്വാസം.

ആണിന്റെ കൂടെ നടന്നും കിടന്നും എല്ലാ സുഖസൗകര്യങ്ങളും അനുഭവിക്കുകയും പിന്നീട് അവരുടെ പേരുകൾ സമൂഹത്തിൽ പിച്ചിച്ചീന്തി പണം സമ്പാദിക്കുകയും ചെയുന്ന  എല്ലാ പെൺകുട്ടികൾക്കും ഈ വക കോടതിവിധികൾ ഒരു പാഠമാകട്ടെ !!!

പണിയെത്തു ജീവിക്കെടാ എന്നുപദേശിച്ചുകൊണ്ട് ദാസനും

പാടത്തെ പണികൾക്ക് വരമ്പത്തു കൂലിയുമായി വിജയനും 

Advertisment