Advertisment

''അഞ്ച് മാസം അവര്‍ എനിക്ക് പ്രതിഫലം തന്നില്ല, നിര്‍മാണക്കമ്പനിയും നിര്‍മാതാവും എന്നെ പലവട്ടം അപമാനിച്ചു, ഒരിക്കല്‍ എന്നെ മേക്കപ്പ് മുറിയില്‍ പൂട്ടിയിട്ടു, ഞാന്‍ വസ്ത്രം മാറുമ്പോള്‍ അവര്‍ വാതിലില്‍ വന്നിടിച്ചു...''

"ഇതെഴുതുമ്പോള്‍ എന്റെ കൈകള്‍ ഭയം കൊണ്ട് വിറയ്ക്കുന്നുണ്ട്. പക്ഷെ എനിക്കിത് ചെയ്തേ തീരൂ.."

author-image
ഫിലിം ഡസ്ക്
Updated On
New Update
6346437

യേ ഹേ മുഹബത്തേന്‍ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ നടിയാണ്  കൃഷ്ണ മുഖര്‍ജി. ഇപ്പോഴിതാ ശുഭ് ശകുന്റെ സെറ്റില്‍ വച്ച് തനിക്കുണ്ടായ ദുരനുഭവങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ താരം വെളിപ്പെടുത്തിയിരിക്കുകയാണ്. 

Advertisment

കൃഷ്ണ നായികയായി എത്തുന്ന പരമ്പരയാണ് ശുഭ് ശകുന്‍. നിര്‍മാതാവും നിര്‍മാണക്കമ്പനിയും നാളുകളായി തന്നെ വേട്ടയാടുകയാണെന്നാണ് കൃഷ്ണ പറയുന്നു. ''മനസ് തുറക്കാനുള്ള ധൈര്യം എനിക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല. പക്ഷെ, ഇനി ഒതുക്കി വയ്‌ക്കേണ്ടതില്ലെന്ന് ഇന്ന് ഞാന്‍ തീരുമാനിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷമായി കഠിനമായ പ്രതിസന്ധികളിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. 

എനിക്ക് വിഷാദവും ആക്സൈറ്റിയും അനുഭവിക്കേണ്ടി വന്നു. ഒറ്റയ്ക്കായിപ്പോയതോടെ ഞാന്‍ പൊട്ടിക്കരഞ്ഞു പോയി. എല്ലാം തുടങ്ങുന്നത് എന്റെ ഏറ്റവും ഒടുവിലത്തെ പരമ്പരയായ ശുഭ് ശകുന്‍ ആരംഭിക്കുന്നതോടെയാണ്. എന്റെ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനമായിരുന്നു അത്. ഞാനത് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ, മറ്റുള്ളവരുടെ വാക്കുകേട്ട് തയാറാകുകയായിരുന്നു. നിര്‍മാണക്കമ്പനിയും നിര്‍മാതാവ് കുന്ദന്‍ സിംഗും എന്നെ പലവട്ടം അപമാനിച്ചു.

ഒരിക്കല്‍ അവര്‍ എന്നെ മേക്കപ്പ് മുറിയില്‍ പൂട്ടിയിട്ടു. എനിക്ക് സുഖമില്ലായിരുന്നു. അതിനാല്‍ ഷൂട്ട് ചെയ്യാനാകില്ലെന്ന് പറഞ്ഞതിനായിരുന്നു. ഞാന്‍ വസ്ത്രം മാറുമ്പോള്‍ അവര്‍ വാതില്‍ പൊളിഞ്ഞു പോകുന്ന തരത്തില്‍ ഇടിച്ച് ശബ്ദമുണ്ടാക്കുകയായിരുന്നു. 

അഞ്ച് മാസം അവര്‍ എനിക്ക് പ്രതിഫലം തന്നില്ല. അത് വലിയൊരു തുക തന്നെയായിരുന്നു. ഞാന്‍ നിര്‍മ്മാണ കമ്പനിയുടേയും ചാനലിന്റേയും ഓഫീസില്‍ പലവട്ടം പോയി നോക്കി. പക്ഷെ അവര്‍ എന്നെ കേട്ടതേയില്ല. നിര്‍മാതാവ് പലവട്ടം ഭീഷണിപ്പെടുത്തി. അതോടെ താന്‍ ഭയന്നു പോയി. പലരോടും സഹായം ചോദിച്ചുവെങ്കിലും ആരും സഹായിക്കാന്‍ തയ്യാറായില്ല. ഈ സംഭവങ്ങളെത്തുടര്‍ന്നാണ് ഞാന്‍ മറ്റൊരു പരമ്പരയും ചെയ്യാന്‍ ഇപ്പോള്‍ തയാറാകാത്തത്.

ഇതെഴുതുമ്പോള്‍ എന്റെ കൈകള്‍ ഭയം കൊണ്ട് വിറയ്ക്കുന്നുണ്ട്. പക്ഷെ എനിക്കിത് ചെയ്തേ തീരൂ. ഇത് മൂലം ഞാന്‍ ഡിപ്രഷനും ആങ്സൈറ്റിയും അനുഭവിക്കുന്നുണ്ട്. വികാരങ്ങള്‍ അടക്കിവച്ച് നല്ല വശങ്ങള്‍ മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ കാണിക്കുന്നത്. പക്ഷെ ഇതാണ് സത്യം. എന്നെ അവര്‍ അപായപ്പെടുത്തുമോ എന്ന പേടി കാരണം ഇതൊന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യരുതെന്ന് എന്റെ വീട്ടുകാര്‍ പറയാറുണ്ട്. പക്ഷെ ഞാനെന്തിന് ഭയക്കണം? ഇത് എന്റെ അവകാശമാണ്. എനിക്ക് നീതി വേണം...''

 

Advertisment