Advertisment

ദേവദൂതനില്‍ ഒരു പുതുമുഖത്തെ കൊണ്ടുവരണമെന്നുണ്ടായിരുന്നു, അതിനായി തമിഴ് നടന്‍ മാധവനെ സമീപിച്ചിരുന്നു, അദ്ദേഹം മറ്റൊരു പ്രോജക്ടുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു, അതിനിടെ മോഹന്‍ലാല്‍ കഥ കേള്‍ക്കുകയും സിനിമ ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയുമായിരുന്നു: സിബി മലയില്‍

"എഴുതാനായി ഞങ്ങള്‍ ആദ്യം സമീപിച്ചത് പത്മരാജന്‍ സാറിനെയായിരുന്നു. എന്നാല്‍, തിരക്കുകള്‍ കാരണം പത്മരാജന്‍ സാറിന് അത് ചെയ്യാന്‍ സാധിക്കാതെ വന്നു.."

author-image
ഫിലിം ഡസ്ക്
Updated On
New Update
53535

2000ത്തില്‍ തീയേറ്ററുകളില്‍ എത്തിയ ദേവദൂതന്‍ വേണ്ടത്ര വിജയം നേടിയിരുന്നില്ല. എന്നാല്‍, 24 വര്‍ഷങ്ങള്‍ക്ക് ശേഷം ദേവദൂതന്‍ വീണ്ടും റിലീസിനായി ഒരുങ്ങുകയാണ്.  എന്നാല്‍, ഒരു അഭിമുഖത്തില്‍ ചിത്രത്തെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ തുറന്നു പറയുകയാണ് സംവിധായകന്‍ സിബി മലയില്‍. 

Advertisment

''ദേവദൂതന്‍ എന്ന സിനിമയുടെ കഥ മനസില്‍ രൂപപ്പെട്ടപ്പോള്‍ അത് എഴുതാനായി ഞങ്ങള്‍ ആദ്യം സമീപിച്ചത് പത്മരാജന്‍ സാറിനെയായിരുന്നു. എന്നാല്‍, തിരക്കുകള്‍ കാരണം പത്മരാജന്‍ സാറിന് അത് ചെയ്യാന്‍ സാധിക്കാതെ വന്നു. 

ഇത് എന്റെ ആദ്യസിനിമയ്ക്കായി രൂപപ്പെടുത്തിയ കഥ കൂടിയായിരുന്നു. അന്ന് ഒരു വര്‍ഷത്തോളം സമയമെടുത്താണ് കഥയെഴുതി പൂര്‍ത്തിയാക്കിയത്. ചില കാരണങ്ങള്‍കൊണ്ട് അന്നത് സിനിമയായി മാറിയില്ല.

2000ലാണ് ദേവദൂതന്‍ ചെയ്യാനുള്ള ഭാഗ്യമുണ്ടായത്. അന്ന് എഴുതിവച്ച തിരക്കഥയില്‍ നായകാനാക്കാന്‍ തീരുമാനിച്ചത് ഒരു ചെറുപ്പക്കാരനെയായിരുന്നു. അതിനിടയിലാണ് മോഹന്‍ലാല്‍ ഈ പ്രോജക്ടിലേക്ക് കടന്നുവന്നത്. 

അദ്ദേഹം എത്തിയതോടെ തിരക്കഥ ഒന്നുകൂടി മാറ്റി എഴുതേണ്ടി വന്നു. ഇന്നത്തെ തലമുറ ദേവദൂതന്‍ വീണ്ടും തീയേറ്ററിലൂടെ കാണാന്‍ ആഗ്രഹിക്കുന്നെന്ന തിരിച്ചറിവുണ്ടായതിനെത്തുടര്‍ന്നാണ് ചിത്രം വീണ്ടും റിലീസ് ചെയ്യാന്‍ പോകുന്നത്.

ദേവദൂതനിലൂടെ പ്രണയകഥ പറയാനാണ് ഉദ്ദേശിച്ചത്. ആദ്യം തിരക്കഥ ഒരുക്കിയപ്പോള്‍ നിഖില്‍ മഹേശ്വറിന്റെയും അലീനയുടെയും വേഷങ്ങള്‍ ചെയ്യാന്‍ മനസില്‍ ഞാന്‍ കണ്ടത് നസ്രുദ്ദീന്‍ ഷായെയും മാധവിയെയുമായിരുന്നു. പക്ഷെ, അത് നടന്നില്ല. 

ഒരു പുതുമുഖത്തെ ചിത്രത്തിലേക്ക് കൊണ്ടുവരണമെന്നുണ്ടായിരുന്നു. അതിനായി തമിഴ് നടന്‍ മാധവനെ സമീപിച്ചിരുന്നു. പക്ഷെ, അന്ന് അദ്ദേഹവും മറ്റൊരു പ്രോജക്ടുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. അതിനിടെ മോഹന്‍ലാല്‍ കഥ കേള്‍ക്കുകയും സിനിമ ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയുമായിരുന്നു. സിനിമയുടെ പോസ്റ്റ്പ്രൊഡക്ഷന്‍ നടക്കുമ്പോഴാണ് ദേവദൂതന്‍ എന്ന പേരിടാമെന്ന് തീരുമാനിച്ചത്...''

Advertisment