ബംഗളൂരു: തനിക്കെതിരായ ബലാത്സംഗക്കേസും തട്ടിക്കൊണ്ടുപോകല്‍ കേസും കെട്ടിച്ചമച്ചതാണെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ജനതാദള്‍ (എസ്) നേതാവും എം.എല്‍.എയുമായ എച്ച്.ഡി രേവണ്ണ.
'എനിക്കെതിരേ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. എന്റെ 40-വര്‍ഷത്തെ രാഷ്ട്രീയജീവിതത്തില്‍ ഇതുപോലൊന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഏപ്രില്‍ 28-നാണ് എനിക്കെതിരേ പരാതി കൊടുക്കുന്നത്. കേസില്‍ ഒരു തെളിവും കണ്ടെത്തിയിട്ടില്ല. എന്നെ അറസ്റ്റ് ചെയ്യുക എന്ന ദുരുദ്യേശത്തോടെ ഒരു തട്ടിക്കൊണ്ടുപോകല്‍ കേസുണ്ടാക്കി അറസ്റ്റ് ചെയ്തു" - രേവണ്ണ പറഞ്ഞു.
മജസിട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ രേവണ്ണയെ മേയ്-8 വരെ കസ്റ്റഡിയില്‍ വിട്ടു.