Advertisment

വടകര വർഗീയ പ്രചാരണത്തിൻ്റെ യഥാർഥ ഉറവിടം കണ്ടെത്തിയാൽ പാനൂർ ബോംബ് സ്ഫോടനത്തിന് സമാന അനുഭവം ഉണ്ടാകുമെന്ന് ടി സിദ്ദിഖ്

വിഷയം കർക്കശമായി കൈകാര്യം ചെയ്യുന്നതിൽ പൊലീസ് ദയനീയമായി പരാജയപ്പെട്ടു. പൊലീസിന്റെ കയ്യും കാലും സമ്പൂർണ്ണമായി ബന്ധിച്ചുവെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി.

New Update
t siddique

കോഴിക്കോട്: വടകര വർഗീയ പ്രചാരണത്തിൻ്റെ യഥാർഥ ഉറവിടം കണ്ടെത്തിയാൽ പാനൂർ ബോംബ് സ്ഫോടനത്തിന് സമാന അനുഭവം ഉണ്ടാകുമെന്ന് കെപിസിസി വർക്കിങ്ങ് പ്രസിഡൻ്റ് ടി സിദ്ദിഖ് .

Advertisment

 'കാഫിർ പ്രയോഗ'ത്തിൽ ആരോപണം പറഞ്ഞാൽ അത് തെളിയിക്കേണ്ട ഉത്തരവാദിത്തം പറഞ്ഞവർക്കുണ്ടെന്നും സിദ്ദിഖ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ സിപിഐഎം വർഗീയ വിഭജന മാനിഫെസ്റ്റോ തയ്യാറാക്കിയെന്ന് സിദ്ദിഖ് കുറ്റപ്പെടുത്തി. ഇരുണ്ട കാലത്തേക്ക് കേരളത്തെ നയിക്കുന്ന ശൈലിക്ക് സിപിഐഎം നേതൃത്വം നൽകിയെന്നും സിദ്ദിഖ്ആരോപിച്ചു. വടകരയും കോഴിക്കോടും ഇതിന് ഉദാഹരണമെന്നും സിദ്ദിഖ് ചൂണ്ടിക്കാണിച്ചു.

സിപിഎം നിർമ്മിച്ച വർഗീയ ബോംബും സൈബർ ബോംബും അവരുടെ കയ്യിൽ നിന്ന് പൊട്ടിത്തെറിച്ചുവെന്ന് പരിഹസിച്ച സിദ്ദിഖ് മുറിവുണക്കുന്നതിന് പകരം വർഗീയ പ്രചാരണം സിപിഐഎം നടത്താൻ പാടില്ലാത്തതെന്നും ചൂണ്ടിക്കാണിച്ചു.

സൈബർ ബോംബിന്റെ ഉറവിടം കണ്ടെത്താൻ പോലീസ് ശ്രമം നടത്തുന്നില്ല. ഉറവിടം സിപിഐഎം എന്നതിന്റെ തെളിവാണിത്. വിഷയം കർക്കശമായി കൈകാര്യം ചെയ്യുന്നതിൽ പൊലീസ് ദയനീയമായി പരാജയപ്പെട്ടു. പൊലീസിന്റെ കയ്യും കാലും സമ്പൂർണ്ണമായി ബന്ധിച്ചുവെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി.

Advertisment